ഏകാന്തത (ഭ.ഗീ.13.18)



      നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

ഏകാന്തത 


ജ്യോതിഷാമപി തജ്ജ്യോതിസ്‌തമസഃ പരമുച്യതേ

ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സർവസ്യ വിഷ്‍ഠിതം.



   അദ്ദേഹമാണ് സർവ്വജ്യോതിസ്സുകളുടേയും സ്രോതസ്സ്. പദാർത്ഥനിഷ്ഠമായ തമസ്സിനെ അതിക്രമിച്ചു നിൽക്കുന്നതും അവ്യക്തമായിട്ടുള്ളതും അവിടുന്നുതന്നെ. അറിവും അറിയേണ്ടുന്നതും അറിവിന്റെ ലക്ഷ്യവും സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്നതും ആ പരമ പുരുഷനാണ്.


    പരമാത്മാവായ ഭഗവാനാണ് സൂര്യചന്ദ്രനക്ഷത്രാദി സകല ജ്യോതിസ്സുകളുടേയും പ്രകാശത്തിനടിസ്ഥാനം. ഭഗവത്ജ്യോതിസ്സുള്ളതുകൊണ്ട് ആദ്ധ്യാത്മികസാമ്രാജ്യത്തിൽ സൂര്യചന്ദ്രാദികളുടെ ആവശ്യമില്ലെന്ന് വേദസാഹിത്യങ്ങളിൽ കാണാം. ഭൗതികപ്രപഞ്ചത്തിൽ ഭഗവാന്റെ ആത്മീയതേജസ്സ് - ബ്രഹ്മജ്യോതിഃ - മഹത്തത്ത്വമെന്ന ഭൗതികപദാർത്ഥങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് പ്രകാശത്തിന് സൂര്യൻ, ചന്ദ്രൻ, വൈദ്യുതി എന്നിവയുടെ സഹായം നമുക്കാവശ്യമായി വരുന്നത്. ആദ്ധ്യാത്മികലോകത്തിന് ഇവയൊന്നും ആവശ്യമില്ല. അവിടുത്തെ പ്രഭാപൂരംകൊണ്ട് സർവ്വവും പ്രകാശമാനമാകുന്നുവെന്ന് വൈദികസാഹിത്യം ഘോഷിക്കുന്നു. അതുകൊണ്ട് ഭഗവാന്റെ സ്ഥിതി ഈ ഭൗതികലോകത്തിലല്ലെന്ന് വ്യക്തമാകുന്നു. അതിദൂരെയുള്ള പര വ്യോമത്തിലാണ് ഭഗവദ്ധാമമെന്നതും വേദങ്ങൾ സ്ഥിരീകരിക്കുന്നു. ‘ആദിത്യവർണം, തമസഃ പരസ്താത്’. എന്നിങ്ങനെ ശ്വേതാശ്വതരോപനിഷത്ത് (3.8) വർണ്ണിക്കുന്നു. ആദിത്യനെപ്പോലെ ശാശ്വത തേജസ്വിയാണ് ഭഗവാൻ, ഈ ഭൗതിക പ്രപഞ്ചത്തിന്റെ തമസ്സിൽ നിന്ന് വളരെയകലെയാണദ്ദേഹം.


     തന്റെ ജ്ഞാനവും ഇന്ദ്രിയാതീതം തന്നെ. ആത്മീയ ജ്ഞാനത്തിന്റെ സാരസത്തയാണ് ബ്രഹ്മമെന്ന് വേദോക്തിയുണ്ട്. ആദ്ധ്യാത്മിക ലോകങ്ങളിലെത്താൻ ആകാംക്ഷയുള്ളവർക്ക് സർവ്വഹൃദയങ്ങളിലും വാഴുന്ന പരമാത്മാവ് ജ്ഞാനം നൽകും. ശ്വേതാശ്വതരോപനിഷത്തിലെ ഒരു വേദമന്ത്രം (6.18) ഇതാണ്. ‘താം ഹ ദേവം ആത്മ ബുദ്ധി പ്രകാശം മുമുക്ഷർവൈശരണമഹം പ്രപദ്യേ’. മോക്ഷത്തിലിച്ഛയുള്ളവർ സ്വയം ഭഗവാന് സമർപ്പിതരാവുക തന്നെ വേണം. ഭൗതിക ജ്ഞാനത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളമാണെങ്കിൽ അതും വൈദികസാഹിത്യം സ്ഥിരീകരിക്കുന്നു. ‘തമേവ വിദിത്വാദി മൃത്യുമേതി’, അദ്ദേഹത്തെ അറിയുന്നതുകൊണ്ടേ ജനന മരണങ്ങൾക്കപ്പുറം കടക്കാൻ കഴിയു. (ശ്വേതാശ്വതരോപനിഷത്ത് 3.8)


   ഓരോരുത്തരുടേയും ഹൃദയത്തിൽ പരമനിയന്താവെന്ന നിലയിൽ ഭഗവാൻ സ്ഥിതിചെയ്യുന്നു. അവിടുത്തെ എണ്ണമറ്റ കൈകാലുകൾ ഏതിടത്തുമുണ്ട്. വ്യക്തിഗതജീവാത്മാവിനെപ്പറ്റി ഇത് പറയാനാവില്ല. അതുകൊണ്ട് ക്ഷേത്രജ്ഞർ രണ്ടുപേരുണ്ടെന്ന് സമ്മതിച്ചേ കഴിയു; വ്യക്തിഗതജീവാത്മാവും പരമാത്മാവും. ജീവന് സ്വശരീരത്തിലാണ് കൈകാലുകൾ; പരമാത്മാവായ കൃഷ്ണന്റെ കൈകാലുകളാകട്ടെ, എവിടേയുമുണ്ട്. ‘സർവസ്യ പ്രഭുമീശാനം സർവസ്യ ശരണം ബൃഹത്’ എന്ന് ശേjതാശ്വതരോപനിഷത്ത്(3.17). ആ പരമപുരുഷനായ ഭഗവാൻ - പരമാത്മാവ്- പ്രഭുവാണ്, സർവ്വജീവികളുടേയും യജമാനനാണ്; തന്മൂലം അവയുടെയെല്ലാം ആത്യന്തികാശ്രയവുമാണ്. അങ്ങനെ പരമാത്മാവും ജീവാത്മാവും എക്കാലത്തും വ്യത്യസ്തങ്ങളാണെന്ന സത്യം അനിഷേധ്യമായിത്തീരുന്നു.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 13.18)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more