ഏകാന്തത (ഭ.ഗീ.9.29)


    

  നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

ഏകാന്തത 


സമോഽഹം സർവഭൂതേഷു ന മേ ദ്വേഷ്യോ ഽസ്തി ന പ്രിയഃ

യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം


  

   എനിക്കാരോടും അസൂയയില്ല, പക്ഷപാതവുമില്ല. എല്ലാറ്റിനോടും സമഭാവനയാണെനിക്കുള്ളത്. പക്ഷേ, ഭക്തിപുരസ്സരം ആരാണോ എന്നെ സേവിക്കുന്നത്, അയാൾ എന്റെ സുഹൃത്തും ഞാനയാളുടെ സുഹൃത്തുമാണ്. അവനെന്നിൽ അധിവസിക്കുന്നു.


    ഇവിടെ ചോദ്യത്തിന്നിടയുണ്ട്. കൃഷ്ണന് ഏവരിലും സമഭാവനയാണുള്ളതെങ്കിൽ ആരോടും അദ്ദേഹത്തിന് പ്രത്യേകം മമതയില്ലെങ്കിൽ തന്റെ അതീന്ദ്രിയസേവനത്തിൽ മുഴുകിയിരിക്കുന്നവരിൽ അദ്ദേഹമെന്തിന് സവിശേഷ താത്പര്യം കാട്ടുന്നു? പക്ഷേ ഇത് പക്ഷപാതമല്ല, സ്വാഭാവികമാണ്. ഈ ഭൗതികലോകത്തിൽ ഒരാൾ എത്ര തന്നെ ഉദാരനും ധർമ്മിഷ്ഠനുമായാലും ശരി, സ്വന്തം മക്കളിൽ കൂടുതൽ താത്പര്യം പ്രദർശിപ്പിക്കാറുണ്ട്. ഏതൊരു ജീവാത്മാവും ഏതൊരാകൃതിയിലിരുന്നാലും സ്വസന്താനമെന്നാണ് ഭഗവാൻ പറയുന്നത്. ജീവിതത്തിനാവശ്യമുള്ള സർവ്വവിഭവങ്ങളും വേണ്ടുവോളം അവർക്കദ്ദേഹം നൽകുന്നുമുണ്ട്. ഒരു മഴക്കാറിനെപ്പോലെയാണദ്ദേഹം. താൻ ചൊരിയുന്ന മഴവെള്ളം ഭൂമിയിലോ കുന്നിൻപുറത്തോ വെള്ളത്തിലോ ചെന്നു വീഴുന്നതെന്നോർക്കാറില്ല. എങ്കിലും ഭക്തന്മാരിൽ അദ്ദേഹത്തിന് സവിശേഷ താത്പര്യമുണ്ട്. അത്തരം ഭക്തന്മാരെയാണിവിടെ വിവരിക്കുന്നത്. അവർക്കെപ്പോഴും കൃഷ്ണാവബോധമുണ്ടായിരിക്കും. തന്മൂലം ആദ്ധ്യാത്മികമായി അവർ എപ്പോഴും കൃഷണനിൽത്തന്നെ സ്ഥിതിചെയ്യുന്നു. കൃഷ്ണാവബോധമെന്ന വാക്കുതന്നെ സൂചിപ്പിക്കുന്നത്, ആ നിലയിലെത്തിയവർ ഇവിടെ ജീവിക്കുകയാണെങ്കിലും ഭഗവാനിൽ കുടികൊള്ളുന്ന യോഗികളാണ് എന്നാണ്. മയി തേ - അവർ എന്നിലാകുന്നു - എന്ന് ഭഗവാൻ ഊന്നിപ്പറയുന്നുണ്ട്. തത്ഫലമായി കൃഷ്ണൻ അവരിലും വാഴുന്നു. പരസ്പര കൈമാറ്റത്തിന്റേതാണ് ഈ ബന്ധം. യേ യഥാമാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം - "എനിക്ക് സ്വയം സമർപ്പിക്കുന്നവരെ അതേ വിധത്തിൽ ഞാൻ രക്ഷിക്കുന്നു” - ഭഗവാനും ഭക്തനും ബോധവാന്മാരാകുന്നതുകൊണ്ടാണ് ഈ ആദ്ധ്യാത്മികബന്ധമുണ്ടാകുന്നത്. പൊൻമോതിരത്തിനു മേൽ വൈരക്കല്ല് പതിച്ചാൽ കൂടുതൽ അഴകു തോന്നിക്കും. സ്വർണ്ണത്തിനും വൈരക്കല്ലിനും ഒരേസമയം തേജസ്സ് വർദ്ധിക്കുന്നു. ഭഗവാനും ജീവാത്മാവും എന്നെന്നും മിന്നിത്തിളങ്ങുന്നു. ഒരു ജീവാത്മാവ് ഭഗവത്സേവനനിഷ്ഠനാകുമ്പോൾ സൗവർണ്ണശോഭ കൈക്കൊള്ളുന്നു. ഭഗവാനത്രേ വൈരക്കല്ല്, ഇവ തമ്മിലുള്ള ബന്ധം മനോഹരമാണ്. വിശുദ്ധാവസ്ഥയിലുള്ള ജീവാത്മാക്കളത്രേ ഭക്തന്മാർ. ഭക്തന്മാരുടെ ഭക്തനാണ് ഭഗവാൻ, ഭഗവാനും ഭക്തനും പരസ്പരബന്ധമില്ലെന്നിരിക്കിൽ സാകാരസിദ്ധാന്തമെന്ന തത്ത്വജ്ഞാനമില്ല. നിരാകാരസിദ്ധാന്ത്രപ്രകാരം ജീവനും ഈശ്വരനും അന്യോന്യം ബന്ധമില്ല; വ്യക്തി ഗതസിദ്ധാന്തത്തിലേ അതുള്ളൂ.


    ഭഗവാൻ ഒരു കല്പവൃക്ഷമാണ്. അതിൽ നിന്നും ആരെന്ത് നേടാൻ ആഗ്രഹിക്കുന്നുവോ, അത് ലഭിക്കും, സാധാരണയായി കേൾക്കുന്ന ഒരുദാഹരണമാണിത്. ഇവിടെ ഈ വിശദീകരണം പൂർണ്ണമാവുന്നു. ഭഗവാന് ഭക്തന്മാരോട് പക്ഷപാതമുണ്ട്. ഇത് ഭഗവാന്റെ, ഭക്തന്മാരോടുള്ള സവിശേഷ കാരുണ്യത്തിന്റെ പ്രകടഭാവമാണ്. ഇത് കർമ്മനിയമാനുസൃതമെന്ന് കരുതാൻ പാടില്ല. ഭഗവാനും ഭക്തന്മാരും സ്ഥിതിചെയ്യുന്ന ആദ്ധ്യാത്മികതലത്തിന് സ്വാഭാവികമായതാണിത്. ഒരു ഭൗതികപ്ര വർത്തനമല്ല ഭഗവത് സേവനം; സച്ചിദാനന്ദപൂർണ്ണമായ ആദ്ധ്യാത്മികലോ കത്തിലെ ഘടകമാണ്.



( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 9.29)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more